വെളുപ്പിന് മൂന്നു മണിക്ക് അമ്മ ഉണര്‍ന്നു. പൂതംകുഴിയിലെ അമ്മയുടെ കണ്ണില്‍ ടോര്ച്ചടിച്ചവനാര്?
പലക പൊളിഞ്ഞ ജനലിലൂടെ കണ്ടു: ചന്ദ്രന്‍
'നക്ഷത്രപ്പിള്ളാരെല്ലാമെന്തിയേന്റെ കുട്ടാ? '
മാനത്തെ ശരാബിക്ക് കുറ്റബോധം.
പൂതംകുഴി അമ്മയെ ഉണര്‍ത്തേണ്ടിയിരുന്നില്ല.
'നീ തങ്കടപ്പെടെണ്ടാ കുട്ടാ. ഞാ ഇന്ന് ഒരെടംവരെ പൂവാനിരുന്നാ, നിക്കറിയില്ലേ , രായന്കുട്ടിയെ ?'
അമ്മ
വെള്ളം കോരാന്‍ തുടങ്ങി. തപസ്സുണര്ന്ന കിണര്‍ പ്രതിഷേധിച്ചു. അമ്മ ഒരു
തൊട്ടി വെള്ളം തലയിലൊഴിച്ചു. രണ്ടു തൊട്ടി. മൂന്നാം തൊട്ടി ഉയര്‍ത്താതെ
കിണര്‍ ശപിച്ചു. കയര്‍ പൊട്ടി വീണു. അമ്മ കുളി മതിയാക്കി. തെക്കുവശത്ത്
തിരിവച്ചു വിളിച്ചു....
'തേവ കാര്‍ന്നോമ്മാരേ,.. ഞാം പൊന്നേ, രായങ്കുട്ടീനെമായല്ലാതെ ഞാമ്മടങ്ങി വരൂല്ലേയ്, അതുവരെ പൂതംകുഴീവീടു കാത്തോണേ.'
' പോയി വാ, ചക്കവരട്ടി എടുത്തോ നീ?'
അക്കാര്യം
ദേവകാര്‍ന്നോമ്മാര്‍ ഒര്മ്മിപ്പിച്ചില്ലായിരുന്നെങ്കില്‍ കഷ്ടമായേനെ.
അമ്മ ഒറ്റയ്ക്ക് വരട്ടിയ തേന്‍ വരിക്കച്ചുളയാണ്. അമ്മ അത്യാവശ്യം
തുണികളെടുത്തു പഴയ എയര്ബാഗിലാക്കി. ചക്ക വരട്ടിയുള്ള ഭരണി ബാഗില്‍
ഭദ്രമാക്കി വച്ചു. ഒരു കൊമ്പുചീപ്പ്, പാല്‍പ്പൊടി, കീറിയ ഈര്‍ക്കില്‍,
ഒരു കൊച്ചു കണ്ണാടി ക്കഷണം, രണ്ടു ചെറിയ തുണി സഞ്ചികള്‍ നിറയെ നാണയങ്ങള്‍,
ഒരു പേര്‍സില്‍ അടുക്കിവച്ച നൂറുരൂപാ നോട്ടുകള്‍. വീടിന്റെ താക്കോല്‍
ആരെ ഏല്‍പ്പിക്കണമെന്ന് അമ്മ ആലോചിച്ചു. തിരി വയ്ക്കുന്ന കല്ലുകള്‍ക്ക്
താഴെ സിമന്റിളകിയുണ്ടായ പൊത്തിലേക്ക് അമ്മ താക്കോല്‍ നിക്ഷേപിച്ചു.
അമ്മ യാത്ര തുടങ്ങി.
വഴി ഒട്ടും കാണാറായിട്ടില്ല .നേരം വെളുക്കും വരെ കാത്തിരിക്കാന്‍ വയ്യാ.
അമ്മക്ക് പാമ്പന്മാരെ ഭയമില്ല. മനുഷ്യമണം പറക്കുന്നതിന് മുമ്പുതന്നെ അവര്‍
പൊത്തുകളിലേക്ക് തിരിച്ചിഴഞ്ഞിരിക്കും. അല്ലെങ്കിലെന്ത്? ശക്തനായ
ഒരാള്‍ കൂടെയുണ്ടല്ലോ. ഒരു ജീവന്‍ മാത്രമായിട്ടും ഈ ഗ്രാമത്തോളം വലുതായ
കൈപ്പടത്തില്‍ പൂതംകുഴി അമ്മയെ സംരക്ഷിക്കുന്നൊരാള്‍. പാമ്പന്മാര്‍
കൊണ്ടുപോയെങ്കിലും...
അമ്മയുടെ കാലുകള്‍ക്ക് ശക്തിയേറി. പ്രഭാതത്തിലെ ചെറുകാറ്റ് മുഖത്ത് തഴുകി.
'ന്റെ , രായന്കുട്ടീ. ഇത്ര സ്നേഹമില്ലാണ്ടായോ നിനക്ക് ? '
വെയില്‍
പരക്കാന്‍ തുടങ്ങി. ഗ്രാമാതിര്‍ത്തി കടന്നെന്ന് അമ്മയറിഞ്ഞു. ചീഞ്ഞ
ഗന്ധം നിറഞ്ഞ വഴി വിളിച്ചു. തീവണ്ടിയാപ്പീസ്. ഈ വഴി എത്ര
പരിചിതമാണമ്മയ്ക്ക് . ഓരോ മാസവും അമ്മ ഇവിടെത്താറുണ്ട് . പൂതംകുഴി
അമ്മക്കായി തീവണ്ടിയാപ്പീസിലെ മാഞ്ചോട്ടില്‍ പ്രത്യേക ഇരിപ്പിടംവരെ
ഉണ്ടാകും.
'അമ്മച്ചിയെ.....'
മാഞ്ചോട്ടിലെ സിമന്ടുബഞ്ചിനു നേരെ നടന്ന അമ്മ മുറുക്കാന്‍ കടക്കാരന്റെ വിളി കേട്ട് തിരിഞ്ഞു.
'സിഗരട്ട് വേണ്ടായോ?'
രായന്കുട്ടിക്കു
വേണ്ടിയാണ്. പഞ്ഞിവച്ച സിഗരട്ട്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
അവന്‍ അമ്മ കാണാതെ ബീഡി വലിക്കുമായിരുന്നു. അമ്മ ശകാരിച്ചിട്ടില്ല,.
അവന്റെ ഇഷ്ടമാണ് അന്നേ പ്രധാനം.
ഇത് നൂറ്റിപ്പതിനൊന്നാമത്തെ കൂടാന് : പഞ്ഞിസിഗര്ട്ടുകൂടു വാങ്ങുമ്പോള്‍ അമ്മയോര്‍ത്തു.
' മോന്‍ വന്നില്ലെങ്കിലെന്താ' അമ്മച്ചിക്ക് പുക വിടാമല്ലോ.'
അമ്മ
ദേഷ്യം സംഹരിച്ചു. എന്നിട്ടും കണ്ണു കലങ്ങി. പൂതംകുഴി അമ്മയുടെ
ഭാവപ്പകര്‍ച്ച കണ്ട് കടക്കാരന്‍ ചിരിച്ചു. ചിരി കേട്ട് അമ്മ സംശയിച്ചു.
ട്രെയിന്‍ നേരത്തെ വന്നുവോ? ഈ ചിരി രായങ്കുട്ടീടെയല്ലേ?
അമ്മ
കടക്കുള്ളിലേക്കു പാളി നോക്കി. പതിനാലു വര്‍ഷമായി രായന്കുട്ടിയെ
കണ്ടിട്ടു. അവന്റെ മുഖം ഇപ്പോഴേങ്ങനെയിരിക്കും ? മിടായികളും തമ്പാക്കും
വില്‍ക്കുന്നവന്റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിനിന്ന് അമ്മ
പിറുപിറുത്തു.
'സത്യം പറ, നീ രായന്കുട്ടി അല്ലെ?'
അമ്മ അയാളുടെ കയ്യില്‍ പിടിച്ചു.
'മോനെ....'
കുതറിമാറിയ കടക്കാരന്‍ സ്വയം പറഞ്ഞു.
'തള്ളക്കു ശരിക്കും ഭ്രാന്ത്'
പൂതംകുഴി
അമ്മയെ മകന്‍ തള്ള എന്ന് വിളിച്ചിട്ടില്ല. അമ്മ സിമന്റുബഞ്ചിനു നേരെ
നടന്നു. തണലെവിടെ? അമ്മക്ക് തണല്‍ പിടിക്കാനുള്ള മാവ് വെട്ടിയെന്നോ? അമ്മ
സ്റ്റേഷന്‍ മാസ്‌റ്ററുടെ മുറിയിലേക്ക് കയറി.
'മാഷ്ടരെ, ആ മാവെന്തിനു വെട്ടി? '
സ്റ്റേഷന്‍
മാസ്‌റ്ററുടെ അടുത്തിരുന്നവര്‍ പരസ്പരം നോക്കി. ആരും മറുപടി പറഞ്ഞില്ല.
അമ്മ സ്റ്റേഷന്‍ മാസ്‌റ്ററുടെ മുഖത്തു തന്നെ നോക്കി നിന്നു. അമ്മയ്ക്കു
സംശയം. അത് രായന്കുട്ടി തന്നെയോ?
'മാഷ്ടരെ, മോന്റെ പേരെന്താ? രായന്കുട്ടീന്നല്ലേ? എന്നെ പറ്റിക്കാന്‍ മിണ്ടാതിരിക്കുന്നോ, രായാ. ..'
ആരൊക്കെയോ ചേര്‍ന്ന് പൂതംകുഴി അമ്മയെ മുറിക്കു പുറത്താക്കി. സിമന്റു
ബഞ്ചില്‍ കിടന്നു അമ്മ ഒന്നു മയങ്ങി. ഇരുമ്പുചക്രങ്ങളുടെ മുഴക്കവുമായി
രായന്കുട്ടിയുടെ വണ്ടിയെത്തി. ഈ ജനമെല്ലാം എവിടാരുന്നു? അമ്മയ്ക്ക് ഈ
പുരുഷാരത്തില്‍ രായന്കുട്ടിയെ എങ്ങനെ തപ്പാനാകും? അമ്മ പ്ലാറ്റ്ഫോറത്തില്‍
ഓടിനടന്നു. എന്ത് നീളം വെച്ച വണ്ടിയാണ്. വണ്ടി ഇഴഞ്ഞകന്നപ്പോള്‍ അമ്മ
പലപ്രാവശ്യം രായന്കുട്ടിയെ വിളിച്ചു. വീണ്ടും പ്ലാറ്റ് ഫോറം ഒഴിഞ്ഞപ്പോള്‍
അമ്മയ്ക്ക് ബോധ്യമായി: രായന്കുട്ടി ഇപ്പോഴും എത്തിയിട്ടില്ല. അമ്മ
പരാജയപ്പെടാന്‍ കൂട്ടാക്കിയില്ല.
ഇതോടെ കാത്തിരുപ്പു കഴിഞ്ഞു. ഇന്ന് നൂറ്റിപ്പതിനൊന്നാം തവണ. ഇനി അമ്മ
തനിസ്വരൂപം കാണിക്കാം രായന്കുട്ടീ. നിന്നെ പിടിച്ച പിടിയാലെ പൂതംകുഴിയില്‍
എത്തിക്കാന്‍-തേവകാര്‍ന്നോമ്മാരേ, സഹായിക്കേണേ.
അമ്മ എയര്‍ ബാഗ് തുറന്നു .പേര്‍സ് ഭദ്രമായുണ്ട്. അമ്മ ടിക്കറ്റ് കൊടുക്കുന്നിടത്തെത്തി.
'ഈ വണ്ടി എപ്പോള്‍ തിരിച്ചു വരും മോളെ?'
ശ്വാസം
പിടിച്ചു കവിളിലെയും കഴുത്തിലെയും മാംസപേശികള്‍ വീര്‍പ്പിച്ചിരിക്കുന്ന
ഗുമസ്ത എന്തോ പറഞ്ഞു. ( കഷ്ടം, മോള്‍ടെ ചിരി അനങ്ങുന്നില്ലേ). അമ്മ
വീണ്ടും ചോദിച്ചപ്പോള്‍ ഗുമസ്ത ചീറി.
'മൂന്നരക്ക്'
അമ്മയ്ക്ക് രായന്കുട്ടിയുടെ പട്ടണത്തിലേക്ക് ടിക്കെറ്റ് കിട്ടി.
തീവണ്ടിയില്‍ മലയാളമുണ്ടാകുമോ?
പത്താമത്തെ പെട്ടിയില്‍ അമ്മയ്ക്ക് സീറ്റു കിട്ടി. അമ്മ എയര്ബാഗും കെട്ടിപ്പിടിച്ചു, ജനലില്‍കൂടി വെളിയിലേക്കു നോക്കിയിരുന്നു.
തീവണ്ടിയിലെ
മലയാളം അമ്മയ്ക്കിഷ്ടമായില്ല. ഒരു കൊച്ചു പെട്ടിയില്‍ പരസ്പരം അറിയാത്ത
പത്തു പതിനഞ്ചു പേര്‍ കൂടിയിരുന്നു പറയുന്ന മലയാളത്തിന് ഒരരുചി.
കല്ലിപ്പ്.
ടിക്കെറ്റ് പിടുത്തക്കാരനെ കണ്ട് അമ്മ അന്തം വിട്ടു. രായന്കുട്ടി
വളര്‍ന്നാല്‍ ഇത്രേം വലിപ്പമുണ്ടാകുമോ? നല്ല തീറ്റിയായിരിക്കും. ഇത്രേം
വലിയ തീവണ്ടിയിലെ പിടുത്തക്കാരനെല്ലേ . നല്ല വരുമാനവും കാണും. ടിക്കെറ്റ്
തിരിച്ചു വാങ്ങുമ്പോള്‍ അമ്മ വാത്സല്യത്തോടെ അയാളെ നോക്കി.
'മോന്റെ വീടെവിടാ?'
അയാളുടെ പരുക്കന്‍ നോട്ടം കണ്ട് അമ്മ എയര്‍ ബാഗില്‍ മുറുകെപ്പിടിച്ചു. ആ
ഇരുപ്പില്‍ ഒരു രാത്രി കടന്നുപോയതറിഞ്ഞില്ല , പൂതംകുഴി അമ്മ.
'ചെന്നായ് 'എന്നു പുതുപേരിട്ട പട്ടണത്തില്‍ അമ്മയുടെ യാത്ര അവസാനിച്ചു.
അമ്മ തീവണ്ടിയാപ്പീസിനു വെളിയില്‍ ഇറങ്ങി. പരക്കംപാച്ചിലുകള്‍ക്കിടയില്‍
അമ്മ എത്ര നേരം കാത്തു നിന്നു. അമ്മയ്ക്ക് വഴി മുറിച്ചു കടക്കണം. വഴിയുടെ
മറുവശത്തെത്തണം. മറു വശത്തെത്തിയാലോ......
എങ്ങോട്ടു പോകണമെന്നറിയാതെ അമ്മ കുഴങ്ങി. അമ്മയ്ക്ക് തല കറങ്ങി. മലയാളം ബോര്‍ഡു തൂക്കിയ കടയില്‍ ചെന്ന് പുട്ടും പഴവും കഴിച്ചു.
'രായന്കുട്ടി എന്നൊരാളെ അറിയാമോ മക്കളെ? വെളുത്തിട്ടാണ് '
'പൊക്കം?'
'നിക്കറിഞ്ഞുകൂടാ.'
'തടി?'
'നിക്കറിഞ്ഞുകൂടാ.'
'ആരാ, രായന്കുട്ടി, അമ്മച്ചീടെ ?'
'ഒറ്റമോനാ..
പതിനാലു വര്‍ഷമായി നാട് വിട്ടിട്ടു. ഈ ചെന്നായ നഗരത്തില്‍ അവനുണ്ട്.
അച്ഛനെ പാമ്പന്മാര്‍ കൊണ്ടുപോയ വര്‍ഷത്തില്‍ അവന്‍ നാടു വിട്ടു.'
'അമ്മ അന്വേഷിക്കൂ. ഇവിടെ ധാരാളം മലയാളികളുണ്ട്. '
അമ്മ ഇറങ്ങി നടന്നു. മലയാളം ബോര്‍ഡുകള്‍ കാണായ കടകളിലെല്ലാം ആആംമ കയറി ഇറങ്ങി .
'രായന്കുട്ടിയെ അറിയുമോ നിങ്ങക്ക്'
തിളയ്ക്കുന്ന
ചൂടില്‍ നടന്നു നടന്നു അമ്മയുടെ ശബ്ദം കൂടി മാറിപ്പോയി. ക്ഷീണം
കൂടുന്തോറും അമ്മയ്ക്ക് വാശി ആയിരുന്നു: അവനെ കണ്ടേ ഞാം പോകൂ, ചെന്നായെ.
ഈ പട്ടണത്തില്‍ എത്രയോ പ്രതിമകള്‍. രായന്കുട്ടീടെ പ്രതിമ ഉണ്ടോ ഇവിടെ.
ഒരു വിളി കേട്ട് അമ്മ നിന്നു.
മുഷിഞ്ഞ കൈലിയും കീറിയ ബനിയനുമിട്ട ഒരാള്‍.
'എന്തേ വിളിച്ചത്?'
'ക്ഷമിക്കണം, ഞാന്‍ അമ്മയുടെ മകനല്ല. എന്റെ പേര് രാജന്കുട്ടി.ഞാന്‍ ഭയപ്പെട്ടു. നാട്ടില്‍ നിന്നും വന്നത് എന്റെ അമ്മയാണെന്ന്. '
അയാള്‍ തിരിച്ചോടി. അമ്മയ്ക്ക് ചിരി വന്നു.
പൂതംകുഴി
തറവാട്ടിലെ അമ്മയുടെ മകന്‍ ഇങ്ങനെ മുഷിഞ്ഞ വേഷത്തില്‍ പട്ടണത്തിലിറങ്ങി
നടക്കുമോ? അയാള്‍ക്കു പുറകെ കുറെ ഏറെപ്പേര്‍ വന്നു.
എല്ലാവരും രായന്കുട്ടിമാര്‍ തന്നെ. ഓരോരുത്തരും സമൂഹത്തിന്റെ താഴേക്കിടയിലുള്ള.......
ഇത്രയും ദരിദ്രരായ രാജന്കുട്ടിമാരെ കണ്ട് പൂതംകുഴി അമ്മയ്ക്കു ദുഖമുണ്ടായി.
കടല്‍ കാണായി. ആകാശം പോലെ പരന്ന മണല്‍പ്പുറത്ത് ഉത്സവമാണോ? എത്രയോ ആളുകള്‍. കുതിരപ്പുറത്തു കയറാന്‍ കുട്ടികള്‍ ബഹളം വയ്ക്കുന്നു. ഇടതുവശത്ത് ബഹളം കേട്ട് അമ്മ ശ്രദ്ധിച്ചു. തമാശക്ക് തമ്മില്‍ തള്ളുന്ന ചെറുപ്പക്കാര്‍. ശരാബികള്‍. അവരിലൊരാള്‍ വിളിച്ചുപറഞ്ഞ തെറിവാക്ക് കേട്ട് അമ്മ ചെവി പൊത്തി.
പക്ഷെ അവര്‍ പറയുന്നത് മലയാളം.
അമ്മ അവരുടെ അടുത്തേക്ക് ചെന്നു. അവിടെ നിന്നും ശരാബികള്‍ ഓടി അകലാന്‍ തുടങ്ങി.
അമ്മ കൈ നീട്ടി വിളിച്ചു.
'മക്കളെ, നില്ല്, മക്കളേ...... നില്ല്'
ശരാബികള്‍ കണ്ണ് മുഴപ്പിച്ചു കാണിച്ചു. അമ്മ ഭയപ്പെട്ടില്ല. അമ്മ ഓടിച്ചെന്ന് ഒരാളെ കടന്നു പിടിച്ചു. അമ്മ രാജന്കുട്ടിയെക്കുറിച്ചു പറഞ്ഞു.
ശരാബികള്‍ ചര്‍ച്ച ചെയ്തു.
'നമ്മുടെ ബോസ്സായിരിക്കുമോ ഈ രാജന്കുട്ടി ?'
'എന്നാല്‍ ഇത്രയും നല്ലോരമ്മയ്ക്ക് ബോസ്സിനെപ്പോലെ ഒരു മകനുന്റാവുമോ ..?'
'ഞങ്ങളുടെ ബോസ്സിനൊരമ്മ ഉണ്ടായിരിക്കില്ല. പക്ഷെ അയാള്‍ അതേ നാട്ടില്‍ നിന്ന് വന്നതാണ്'
'എങ്കില്‍ രായന്കുട്ടി തന്നെ മക്കളെ. അമ്മയ്ക്കു സഹിക്കാനാവുന്നില്ല മക്കളെ. എന്നാല്‍ അവന്‍ കള്ളനും കൊള്ളക്കാരനുമാവില്ല. എനിക്ക് ബോസ്സുകുട്ടിയെ ഒന്ന് കാണാനൊക്കുമോ?'
അമ്മ ധൃതി പിടിച്ചു. അവരിലൊരാള്‍ ബോസ്സിന് ഫോണ്‍ ചെയ്യാനായി പോയി. അമ്മ കാത്തിരുന്നു.
ഇത്രയും ദരിദ്രരായ രാജന്കുട്ടിമാരെ കണ്ട് പൂതംകുഴി അമ്മയ്ക്കു ദുഖമുണ്ടായി.
കടല്‍ കാണായി. ആകാശം പോലെ പരന്ന മണല്‍പ്പുറത്ത് ഉത്സവമാണോ? എത്രയോ ആളുകള്‍. കുതിരപ്പുറത്തു കയറാന്‍ കുട്ടികള്‍ ബഹളം വയ്ക്കുന്നു. ഇടതുവശത്ത് ബഹളം കേട്ട് അമ്മ ശ്രദ്ധിച്ചു. തമാശക്ക് തമ്മില്‍ തള്ളുന്ന ചെറുപ്പക്കാര്‍. ശരാബികള്‍. അവരിലൊരാള്‍ വിളിച്ചുപറഞ്ഞ തെറിവാക്ക് കേട്ട് അമ്മ ചെവി പൊത്തി.
പക്ഷെ അവര്‍ പറയുന്നത് മലയാളം.
അമ്മ അവരുടെ അടുത്തേക്ക് ചെന്നു. അവിടെ നിന്നും ശരാബികള്‍ ഓടി അകലാന്‍ തുടങ്ങി.
അമ്മ കൈ നീട്ടി വിളിച്ചു.
'മക്കളെ, നില്ല്, മക്കളേ...... നില്ല്'
ശരാബികള്‍ കണ്ണ് മുഴപ്പിച്ചു കാണിച്ചു. അമ്മ ഭയപ്പെട്ടില്ല. അമ്മ ഓടിച്ചെന്ന് ഒരാളെ കടന്നു പിടിച്ചു. അമ്മ രാജന്കുട്ടിയെക്കുറിച്ചു പറഞ്ഞു.
ശരാബികള്‍ ചര്‍ച്ച ചെയ്തു.
'നമ്മുടെ ബോസ്സായിരിക്കുമോ ഈ രാജന്കുട്ടി ?'
'എന്നാല്‍ ഇത്രയും നല്ലോരമ്മയ്ക്ക് ബോസ്സിനെപ്പോലെ ഒരു മകനുന്റാവുമോ ..?'
'ഞങ്ങളുടെ ബോസ്സിനൊരമ്മ ഉണ്ടായിരിക്കില്ല. പക്ഷെ അയാള്‍ അതേ നാട്ടില്‍ നിന്ന് വന്നതാണ്'
'എങ്കില്‍ രായന്കുട്ടി തന്നെ മക്കളെ. അമ്മയ്ക്കു സഹിക്കാനാവുന്നില്ല മക്കളെ. എന്നാല്‍ അവന്‍ കള്ളനും കൊള്ളക്കാരനുമാവില്ല. എനിക്ക് ബോസ്സുകുട്ടിയെ ഒന്ന് കാണാനൊക്കുമോ?'
അമ്മ ധൃതി പിടിച്ചു. അവരിലൊരാള്‍ ബോസ്സിന് ഫോണ്‍ ചെയ്യാനായി പോയി. അമ്മ കാത്തിരുന്നു.
സന്ധ്യ ആകുംവരെ പൂതംകുഴി അമ്മ ഉരിയാടിയില്ല. ബോസ്സിനെ വിളിക്കാന്‍ പോയവര്‍ തിരിച്ചെത്തി. അമ്മ എയര്‍ ബാഗും തൂക്കി എഴുന്നേറ്റു.
'പോകാം കുട്ടാ'
'പക്ഷെ അമ്മ കാത്തിരിക്കണം. അടയാളങ്ങള്‍ ശരിയാകുന്നുണ്ട്'
ശരാബികള്‍ അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. അമ്മ കൊണ്ടുവന്ന സിഗരട്ട് അവര്‍ക്ക് നല്‍കി.
'പഞ്ഞി വച്ചതാ.'
അമ്മ എയര്‍ബാഗില്‍ നിന്നും ഭദ്രമായി അടച്ചുകെട്ടിയ ഭരണി എടുത്തു.
'തേന്‍ വരിക്ക വരട്ടിയതാ മക്കളെ'
ഭരണിയുടെ അടപ്പ് തുറന്ന് അമ്മ കൈ ഇട്ടു. ശൂന്യം! അമ്മയ്ക്കു നിരാശ.
'ഭരണി മാറിപ്പോയി മക്കളേ.'
ശരാബികള്‍ കളിയാക്കി.
'പതിനാലു വര്ഷം കാത്തിരുന്ന അമ്മ മകനു വേണ്ടി കൊണ്ടുവന്നത് ഒഴിഞ്ഞ ചീനഭരണി'
അമ്മയ്ക്കു നൊന്തു. അമ്മ തലയിലിടിച്ചു തേങ്ങിക്കരഞ്ഞു. ശരാബികള്‍ അമ്മയെ ആശ്വസിപ്പിച്ചു.
'ബോസ്സ് ക്ഷമിക്കും അമ്മെ, തീര്‍ച്ച.'
'എപ്പളാ അവനെ കാണ്വാ ..?'
അവര്‍ അമ്മയെയും കൊണ്ടു തീവണ്ടിയാപ്പീസിലെത്തി. അമ്മയോടൊപ്പം അവരിലൊരാള്‍ തീവണ്ടിയില്‍ കയറി ഇരുന്നു.
'അമ്മ ഉറങ്ങിക്കോളൂ'
മകന്റെ അടുത്തെത്താന്‍ ഇനി നിമിഷങ്ങളെ ഉള്ളൂ'
തീവണ്ടി താളം കൊട്ടി,ആട്ടുകട്ടിലാട്ടി അമ്മയെ ഉറക്കി.
ഉണര്‍ന്നപ്പോഴും വണ്ടി പായുകയാണ്. നേരം വെളുതുകഴിഞ്ഞു.
'മോനൂട്ടാ.. '
അമ്മയുടെ വിളി കേട്ട് ചെറുപ്പക്കാരന്‍ ഉണര്‍ന്നു. വണ്ടി നിന്നപ്പോള്‍ അയാള്‍ സ്റ്റേഷനില്‍ നിന്നും ചായയും പലഹാരങ്ങളും വാങ്ങി വന്നു. ആഹാരം കഴിക്കുമ്പോള്‍ ആമ്മ സംശയിച്ചു.
'രായന്കുട്ടീടെ താമസം ദൂരെയാണോ മോനെ?'
'ആതെ.'
അയാള്‍ അമ്മയോടു വീണ്ടും ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു. വണ്ടി പായുകയാണ്.
ചെറുപ്പക്കാരന്‍ അമ്മയെ ഉണര്‍ത്തി. അവര്‍ തീവണ്ടിയില്‍ നിന്നും ഇറങ്ങി.
'ഇതാണ് ബോസ്സിന്റെ സ്ഥലം.'
അമ്മയ്ക്കു പരിഭ്രമമായി. എല്ലാ തീവണ്ടി ആപ്പീസുകളും ഒരുപോലെ തന്നെ.
'അവനെ എപ്പോഴാ കാണ്വാ .?'
അയാള്‍ ടാക്സി വിളിച്ചു.
അമ്മയ്ക്കു സ്വന്തം ഗ്രാമത്തിലേക്കുള്ള വഴിയാണോര്മ്മ വന്നത്. കാറില്‍ ആ വഴി പോകുമ്പോഴും ഇങ്ങനെ തന്നെ സുഖമുണ്ടാകും. രായന്കുട്ടീനേം കൂട്ടി ഇങ്ങനെ കാറില്‍ പൂതംകുഴിയിലേക്ക് അമ്മ ഒരു പോക്കുണ്ട്.
ഒരു ക്ഷേത്രത്തിനു മുമ്പില്‍ കാര്‍ നിന്നു.
'അമ്മ ഈ ക്ഷേത്രത്തില്‍ കാത്തിരിക്കുക. ബോസ്സ് ഇവിടെ വന്നു കൂട്ടിക്കൊണ്ടു പോകും'
അമ്മ കാറില്‍ നിന്നിറങ്ങി. കാര്‍ തിരിച്ചു പോകുമ്പോള്‍ അമ്മ കുറ്റബോധത്തോടെ ഓര്‍ത്തു.
'അവന്റെ പേരുകൂടി ചോദിച്ചില്ല'
അമ്മ എത്ര നേരം വേണമെങ്കിലും കാത്തിരിക്കും. ക്ഷേത്രത്തിലേക്കു നടക്കുമ്പോള്‍ അമ്മയ്ക്കു ദൂരെയുള്ള ഏതോ സ്ഥലം ഓര്‍മ്മ വന്നു. നാട്ടിലെ ക്ഷേത്രം അതേ കൃത്യതയോടെ ഈ സ്ഥലത്തും!!!
അമ്മ ആല്‍ത്തറയില്‍ കാത്തിരുന്നു. സായാഹ്ന പൂജക്ക് ക്ഷേത്രം തുറക്കാന്‍ ശാന്തിക്കാരനെത്തി. അമ്മയെ കണ്ട് അയാള്‍ ചിരിച്ചു. അന്യ നാട്ടുകാരന്‍ അമ്മയെ അറിയുന്നോ?
'അമ്മ എന്താ ഈ സമയത്ത്?'
അമ്മ സൂക്ഷിച്ചു നോക്കി. നാട്ടിലെ ശാന്തിക്കാരനെപ്പോലെതന്നെയിരിക്കുന്നു.
'മലയാളിയാണോ?'
ശാന്തിക്കാരന് തമാശയായി. അയാള്‍ വിക്കി വിക്കി പറഞ്ഞു.
'കൊഞ്ചം കൊഞ്ചം തെരിയും അമ്മാ'
പൂജാപാത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടയില്‍ അയാള്‍ ചിരിച്ചുകൊണ്ടിരുന്നു. സന്ധ്യയാകാറായിട്ടും രാജന്കുട്ടി എത്തിയില്ല. നട തുറന്നപ്പോഴും അമ്മ അതിശയിച്ചു. നാട്ടിലെ പ്രതിഷ്ടയോ?
അമ്മ നടയ്ക്കല്‍ നിന്നുകൊണ്ട് കണ്ണടച്ച് ഒറ്റ വിളി.
'ദേവ്യേ, ഈ അന്യ നാട്ടില്‍ എന്നെ ഒറ്റയ്ക്കുനിര്‍ത്തിയിട്ട് എന്റെ രായന്കുട്ടിഎവിടെ ഒളിച്ചിരിക്കുന്നു? എനിക്കിവിടുത്തുകാരുടെ ഭാഷ പോലുമറിയില്ലേ..'
തൊഴുതു നിന്നവരില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി.
'പൂതംകുഴി അമ്മെ, ഞങ്ങള്‍ അന്യ ദേശക്കാരോ? സിഗരെട്ടുവലി നിര്‍ത്തി കഞ്ചാവ് തുടങ്ങിയോ?'
അമ്മ സ്തബ്ധയായി. നാട്ടിലെ ക്ഷേത്രം പോലൊരു ക്ഷേത്രം. നാട്ടിലെ പൂജാരിയെപ്പോലൊരു പൂജാരി. നാട്ടിലെ നാട്ടാരെപ്പോലെയുള്ള.....
അമ്മ എയര്‍ ബാഗുംതൂക്കി വെളിയില്‍ കടന്നു. ഒന്ന് പരീക്ഷിച്ചു കളയുക. അമ്മ പടികളിറങ്ങി. പാടത്തിന്‍ വരമ്പിലൂടെ കുന്നുംതോടും ചുറ്റിത്തിരിഞ്ഞ്....
പൂതംകുഴി തരവാടുപോലൊരു തറവാട്. ഇടിഞ്ഞുവീണ അതേ പടിക്കെട്ടുകള്‍. കാടുപിടിച്ച മുറ്റം. അമ്മയ്ക്കു കാണാന്‍ കഴിഞ്ഞ കാഴ്ചകള്‍ അത്രയ്ക്ക് മാത്രം.
നേരം ഇരുണ്ടു കഴിഞ്ഞു. അമ്മയ്ക്കു ദാഹിച്ചു. അമ്മ കിണറ്റുകരയിലെത്തി. നിലത്തിഴയാന്‍ തുടങ്ങിയ ഒരു പാമ്പന്റെ രൂപം. അമ്മ പുറകോട്ടു ചാടി. തോട്ടി കാണാഞ്ഞപ്പോള്‍ അമ്മ ഓര്‍മ്മിച്ചു. പാമ്പനല്ല. പൊട്ടിയ കയര്കഷണമാ. നാട്ടില്‍ നിന്നും ഇങ്ങോട്ടു പോരുമ്പോള്‍ വീട്ടിലെ തോട്ടി പൊട്ടി വീണിരുന്നു. അമ്മ സ്വന്തം തറവാടുപോലെ കാണായ വീട്ടിലേക്കു കയറി. തുറന്ന് കിടന്ന വാതില്‍ കണ്ട് അമ്മ സംശയിച്ചു: നാട്ടില്‍ നിന്നും ഞാന്‍ പോരുമ്പോള്‍ വീട് പൂട്ടിയിരുന്നോ?
അമ്മ ഒരു തമാശക്കായി അകത്തുള്ള മുറികളില്‍ കയറി നടന്നു. അമ്മ വിലക്ക് കൊളുത്തി. അടച്ചു വച്ച ഒരു ഭരണി എടുത്തു. വരട്ടിയ തേന്‍ വരിക്കയുടെ മണം. അലമാരയില്‍ അടുക്കി വച്ചിരുന്ന പഞ്ഞി സിഗരെട്ടിന്റെ കൂടുകള്‍ കൈ തട്ടി വീണു. അമ്മ അവിശ്വസിച്ചു. ഇത് പൂതംകുഴി ആവില്ല. പൂതംകുഴി വീട് പൂട്ടിയിരുന്നല്ലോ.
അമ്മ മുറ്റത്തിറങ്ങി,തെക്കോട്ട് നടന്നു. ഗുരുകാര്‍ന്നോമ്മാരെ വിളിച്ച് അമ്മ തിരി വയ്ക്കുന്ന കല്ലുകള്‍ തപ്പി നടന്നു. അവിടെ ഒരു പൊത്തില്‍ വീട് പൂട്ടിയിരുന്ന താക്കോല്‍ വെച്ചിരുന്നതാണ്.
'ഇതെന്റെ തറവാടെങ്കില് ഇത് തുറന്നുകിടക്കുമായിരുന്നില്ല.'
അമ്മയുടെ വിരലുകള്‍ പൊത്തില്‍ പരതി.
അമ്മയുടെ കൈ തണുത്ത താക്കോലില്‍ തൊട്ടു.
ആ കൈ വീണ്ടെടുക്കാനറിയാതെ, താക്കോലിന്റെ സുരക്ഷിതത്വം തൊട്ടറിഞ്ഞ്, ഓരോന്നോര്‍ത്തു കിടന്നു പൂതംകുഴി അമ്മ.
'പോകാം കുട്ടാ'
'പക്ഷെ അമ്മ കാത്തിരിക്കണം. അടയാളങ്ങള്‍ ശരിയാകുന്നുണ്ട്'
ശരാബികള്‍ അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. അമ്മ കൊണ്ടുവന്ന സിഗരട്ട് അവര്‍ക്ക് നല്‍കി.
'പഞ്ഞി വച്ചതാ.'
അമ്മ എയര്‍ബാഗില്‍ നിന്നും ഭദ്രമായി അടച്ചുകെട്ടിയ ഭരണി എടുത്തു.
'തേന്‍ വരിക്ക വരട്ടിയതാ മക്കളെ'
ഭരണിയുടെ അടപ്പ് തുറന്ന് അമ്മ കൈ ഇട്ടു. ശൂന്യം! അമ്മയ്ക്കു നിരാശ.
'ഭരണി മാറിപ്പോയി മക്കളേ.'
ശരാബികള്‍ കളിയാക്കി.
'പതിനാലു വര്ഷം കാത്തിരുന്ന അമ്മ മകനു വേണ്ടി കൊണ്ടുവന്നത് ഒഴിഞ്ഞ ചീനഭരണി'
അമ്മയ്ക്കു നൊന്തു. അമ്മ തലയിലിടിച്ചു തേങ്ങിക്കരഞ്ഞു. ശരാബികള്‍ അമ്മയെ ആശ്വസിപ്പിച്ചു.
'ബോസ്സ് ക്ഷമിക്കും അമ്മെ, തീര്‍ച്ച.'
'എപ്പളാ അവനെ കാണ്വാ ..?'
അവര്‍ അമ്മയെയും കൊണ്ടു തീവണ്ടിയാപ്പീസിലെത്തി. അമ്മയോടൊപ്പം അവരിലൊരാള്‍ തീവണ്ടിയില്‍ കയറി ഇരുന്നു.
'അമ്മ ഉറങ്ങിക്കോളൂ'
മകന്റെ അടുത്തെത്താന്‍ ഇനി നിമിഷങ്ങളെ ഉള്ളൂ'
തീവണ്ടി താളം കൊട്ടി,ആട്ടുകട്ടിലാട്ടി അമ്മയെ ഉറക്കി.
ഉണര്‍ന്നപ്പോഴും വണ്ടി പായുകയാണ്. നേരം വെളുതുകഴിഞ്ഞു.
'മോനൂട്ടാ.. '
അമ്മയുടെ വിളി കേട്ട് ചെറുപ്പക്കാരന്‍ ഉണര്‍ന്നു. വണ്ടി നിന്നപ്പോള്‍ അയാള്‍ സ്റ്റേഷനില്‍ നിന്നും ചായയും പലഹാരങ്ങളും വാങ്ങി വന്നു. ആഹാരം കഴിക്കുമ്പോള്‍ ആമ്മ സംശയിച്ചു.
'രായന്കുട്ടീടെ താമസം ദൂരെയാണോ മോനെ?'
'ആതെ.'
അയാള്‍ അമ്മയോടു വീണ്ടും ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു. വണ്ടി പായുകയാണ്.
ചെറുപ്പക്കാരന്‍ അമ്മയെ ഉണര്‍ത്തി. അവര്‍ തീവണ്ടിയില്‍ നിന്നും ഇറങ്ങി.
'ഇതാണ് ബോസ്സിന്റെ സ്ഥലം.'
അമ്മയ്ക്കു പരിഭ്രമമായി. എല്ലാ തീവണ്ടി ആപ്പീസുകളും ഒരുപോലെ തന്നെ.
'അവനെ എപ്പോഴാ കാണ്വാ .?'
അയാള്‍ ടാക്സി വിളിച്ചു.
അമ്മയ്ക്കു സ്വന്തം ഗ്രാമത്തിലേക്കുള്ള വഴിയാണോര്മ്മ വന്നത്. കാറില്‍ ആ വഴി പോകുമ്പോഴും ഇങ്ങനെ തന്നെ സുഖമുണ്ടാകും. രായന്കുട്ടീനേം കൂട്ടി ഇങ്ങനെ കാറില്‍ പൂതംകുഴിയിലേക്ക് അമ്മ ഒരു പോക്കുണ്ട്.
ഒരു ക്ഷേത്രത്തിനു മുമ്പില്‍ കാര്‍ നിന്നു.
'അമ്മ ഈ ക്ഷേത്രത്തില്‍ കാത്തിരിക്കുക. ബോസ്സ് ഇവിടെ വന്നു കൂട്ടിക്കൊണ്ടു പോകും'
അമ്മ കാറില്‍ നിന്നിറങ്ങി. കാര്‍ തിരിച്ചു പോകുമ്പോള്‍ അമ്മ കുറ്റബോധത്തോടെ ഓര്‍ത്തു.
'അവന്റെ പേരുകൂടി ചോദിച്ചില്ല'
അമ്മ എത്ര നേരം വേണമെങ്കിലും കാത്തിരിക്കും. ക്ഷേത്രത്തിലേക്കു നടക്കുമ്പോള്‍ അമ്മയ്ക്കു ദൂരെയുള്ള ഏതോ സ്ഥലം ഓര്‍മ്മ വന്നു. നാട്ടിലെ ക്ഷേത്രം അതേ കൃത്യതയോടെ ഈ സ്ഥലത്തും!!!
അമ്മ ആല്‍ത്തറയില്‍ കാത്തിരുന്നു. സായാഹ്ന പൂജക്ക് ക്ഷേത്രം തുറക്കാന്‍ ശാന്തിക്കാരനെത്തി. അമ്മയെ കണ്ട് അയാള്‍ ചിരിച്ചു. അന്യ നാട്ടുകാരന്‍ അമ്മയെ അറിയുന്നോ?
'അമ്മ എന്താ ഈ സമയത്ത്?'
അമ്മ സൂക്ഷിച്ചു നോക്കി. നാട്ടിലെ ശാന്തിക്കാരനെപ്പോലെതന്നെയിരിക്കുന്നു.
'മലയാളിയാണോ?'
ശാന്തിക്കാരന് തമാശയായി. അയാള്‍ വിക്കി വിക്കി പറഞ്ഞു.
'കൊഞ്ചം കൊഞ്ചം തെരിയും അമ്മാ'
പൂജാപാത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടയില്‍ അയാള്‍ ചിരിച്ചുകൊണ്ടിരുന്നു. സന്ധ്യയാകാറായിട്ടും രാജന്കുട്ടി എത്തിയില്ല. നട തുറന്നപ്പോഴും അമ്മ അതിശയിച്ചു. നാട്ടിലെ പ്രതിഷ്ടയോ?
അമ്മ നടയ്ക്കല്‍ നിന്നുകൊണ്ട് കണ്ണടച്ച് ഒറ്റ വിളി.
'ദേവ്യേ, ഈ അന്യ നാട്ടില്‍ എന്നെ ഒറ്റയ്ക്കുനിര്‍ത്തിയിട്ട് എന്റെ രായന്കുട്ടിഎവിടെ ഒളിച്ചിരിക്കുന്നു? എനിക്കിവിടുത്തുകാരുടെ ഭാഷ പോലുമറിയില്ലേ..'
തൊഴുതു നിന്നവരില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി.
'പൂതംകുഴി അമ്മെ, ഞങ്ങള്‍ അന്യ ദേശക്കാരോ? സിഗരെട്ടുവലി നിര്‍ത്തി കഞ്ചാവ് തുടങ്ങിയോ?'
അമ്മ സ്തബ്ധയായി. നാട്ടിലെ ക്ഷേത്രം പോലൊരു ക്ഷേത്രം. നാട്ടിലെ പൂജാരിയെപ്പോലൊരു പൂജാരി. നാട്ടിലെ നാട്ടാരെപ്പോലെയുള്ള.....
അമ്മ എയര്‍ ബാഗുംതൂക്കി വെളിയില്‍ കടന്നു. ഒന്ന് പരീക്ഷിച്ചു കളയുക. അമ്മ പടികളിറങ്ങി. പാടത്തിന്‍ വരമ്പിലൂടെ കുന്നുംതോടും ചുറ്റിത്തിരിഞ്ഞ്....
പൂതംകുഴി തരവാടുപോലൊരു തറവാട്. ഇടിഞ്ഞുവീണ അതേ പടിക്കെട്ടുകള്‍. കാടുപിടിച്ച മുറ്റം. അമ്മയ്ക്കു കാണാന്‍ കഴിഞ്ഞ കാഴ്ചകള്‍ അത്രയ്ക്ക് മാത്രം.
നേരം ഇരുണ്ടു കഴിഞ്ഞു. അമ്മയ്ക്കു ദാഹിച്ചു. അമ്മ കിണറ്റുകരയിലെത്തി. നിലത്തിഴയാന്‍ തുടങ്ങിയ ഒരു പാമ്പന്റെ രൂപം. അമ്മ പുറകോട്ടു ചാടി. തോട്ടി കാണാഞ്ഞപ്പോള്‍ അമ്മ ഓര്‍മ്മിച്ചു. പാമ്പനല്ല. പൊട്ടിയ കയര്കഷണമാ. നാട്ടില്‍ നിന്നും ഇങ്ങോട്ടു പോരുമ്പോള്‍ വീട്ടിലെ തോട്ടി പൊട്ടി വീണിരുന്നു. അമ്മ സ്വന്തം തറവാടുപോലെ കാണായ വീട്ടിലേക്കു കയറി. തുറന്ന് കിടന്ന വാതില്‍ കണ്ട് അമ്മ സംശയിച്ചു: നാട്ടില്‍ നിന്നും ഞാന്‍ പോരുമ്പോള്‍ വീട് പൂട്ടിയിരുന്നോ?
അമ്മ ഒരു തമാശക്കായി അകത്തുള്ള മുറികളില്‍ കയറി നടന്നു. അമ്മ വിലക്ക് കൊളുത്തി. അടച്ചു വച്ച ഒരു ഭരണി എടുത്തു. വരട്ടിയ തേന്‍ വരിക്കയുടെ മണം. അലമാരയില്‍ അടുക്കി വച്ചിരുന്ന പഞ്ഞി സിഗരെട്ടിന്റെ കൂടുകള്‍ കൈ തട്ടി വീണു. അമ്മ അവിശ്വസിച്ചു. ഇത് പൂതംകുഴി ആവില്ല. പൂതംകുഴി വീട് പൂട്ടിയിരുന്നല്ലോ.
അമ്മ മുറ്റത്തിറങ്ങി,തെക്കോട്ട് നടന്നു. ഗുരുകാര്‍ന്നോമ്മാരെ വിളിച്ച് അമ്മ തിരി വയ്ക്കുന്ന കല്ലുകള്‍ തപ്പി നടന്നു. അവിടെ ഒരു പൊത്തില്‍ വീട് പൂട്ടിയിരുന്ന താക്കോല്‍ വെച്ചിരുന്നതാണ്.
'ഇതെന്റെ തറവാടെങ്കില് ഇത് തുറന്നുകിടക്കുമായിരുന്നില്ല.'
അമ്മയുടെ വിരലുകള്‍ പൊത്തില്‍ പരതി.
അമ്മയുടെ കൈ തണുത്ത താക്കോലില്‍ തൊട്ടു.
ആ കൈ വീണ്ടെടുക്കാനറിയാതെ, താക്കോലിന്റെ സുരക്ഷിതത്വം തൊട്ടറിഞ്ഞ്, ഓരോന്നോര്‍ത്തു കിടന്നു പൂതംകുഴി അമ്മ.
**************************************************************