Tuesday, February 21, 2012

ഷോര്‍ട്ട് മെസ്സേജ്

കഴിഞ്ഞ ആറു മാസമായി, നഷ്ടപ്പെടാത്ത തുടര്‍ച്ചയോടെ എന്‍റെ പ്രഭാതങ്ങളില്‍ എത്താറുണ്ട്, ഒരാളുടെ എസ്സെമ്മെസ് മെസ്സേജുകള്‍ . "എഴുന്നെറ്റെ, ചൂട് ചായ കുടിക്കും മുന്‍പ് എന്‍റെ ഗുഡ് മോണിംഗ് ആസ്വദിക്കു. സൂര്യനും പക്ഷി മൃഗാദികളും താങ്കള്‍ക്ക് സുപ്രഭാതം ഓതുവാന്‍ കാത്തിരിക്കുന്നു , ഞാനും. എഴുന്നേറ്റു വരിക.""സ്നേഹിതാ, നീണ്ട ഉറക്കത്തിനുശേഷം ഇതാ പുതിയ പ്രതീക്ഷകളുമായി നിങ്ങളുടെ പുതു പ്രഭാതം . എന്‍റെ സുപ്രഭാതം കൂടി ..."മുടക്കമില്ലാതെ എന്‍റെ കാര്യം ഓര്‍ക്കുന്ന ബാല്യകാല സുഹൃത്ത് രമേശായിരുന്നു അത്. കണ്ടിട്ടു മുപ്പത്തൊന്നു വര്‍ഷമായി. ആറു മാസം മുന്‍പ് എ ന്‍റെ സെല്‍ഫോണില്‍ വിളിയെത്തി. അതിങ്ങനെ ആയിരുന്നു. "എടേ, നിന്‍റെ പഴയ ചെങ്ങാതി രമേശ്‌ ആണ് ഞാന്‍. സമയം കിട്ടുമ്പോള്‍ ഇടയ്ക്കിടെ വിളിക്കണം. കോഴിക്കോട്ടു വരുമ്പോള്‍ കൂടാം. എത്ര കഷ്ടപ്പെട്ടെന്നോ നിന്‍റെ ഫോണ്‍ നമ്പര്‍ കിട്ടാന്‍ ? ശരിയെടാ." പലപ്പോഴും ജോലിസ്ഥലത്തെ തിരക്കില്‍ ഞാന്‍ പതറുകയാണ്. എന്നിട്ടും ഇടക്കിടെ രമേശിന്‍റെ നമ്പരില്‍ വിളിച്ചു. ഏപ്പോഴും അവന്‍റെ ഫോണ്‍ തിരക്കിലായിരുന്നു . ദുര്‍വാശിയോടെ റീഡയല്‍ ചെയ്ത എന്നെ ആ തിരക്കുപിടിച്ച നമ്പര്‍ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ അപ്പോഴും അയാളുടെ ഭാവനാവിലാസമാര്‍ന്ന എസ്സെമ്മെസ് ദൂതുകള്‍ എന്നെ ഉണര്‍ത്തുമായിരുന്നു. എന്‍റെ പഴയ പ്രസാധകനെ കണ്ടു കണക്കു തീര്‍ക്കനയിട്ടാണ് ഞാന്‍ കോഴിക്കോട്ടെത്തിയത് . സ്റ്റാന്‍ഡില്‍ ബസ് എത്തും മുമ്പുതന്നെ രമേശിന്‍റെ നമ്പരിലേക്കാണ് ഞാന്‍ ആദ്യം വിളിച്ചത്. എന്റെ ഫോണിന്‌ ഇത്തവണ ഭാഗ്യമുണ്ടായി. അത് രമേശുമായി ബന്ധത്തിലേര്‍പ്പെട്ടു. "അലൌ" "എന്‍റെ രമേശ്‌ ഇത് ഞാനാണ്‌. നിന്‍റെ ബാല്യകാല സുഹൃത്ത്‌. നീ ഇപ്പോള്‍ എവിടെയാണ് ? "
രമേശിന് മനസ്സിലായില്ല ."രമേശ്‌ നീ എവിടെയാണിപ്പോള്‍. നേരില്‍ കാണണം" ഞാന്‍ അമരാവതി ലോഡ്ജിലെത്തി. ഒരിക്കല്‍ പഴയ പ്രസാധകന്‍ എന്‍റെ നോവലിന്‍റെ കയ്യെഴുത്ത് പ്രതിക്ക് വേണ്ടി കാത്തിരുന്ന അമരാവതി ലോഡ്ജിലെ അതേ മുറി തന്നെ. ഞാന്‍ വാതിലില്‍ മുട്ടി. ക്ഷണം ലഭിച്ചപ്പോള്‍ വാതില്‍ തള്ളിത്തുറന്ന് അകത്തേക്കു പറഞ്ഞു. "നമസ്തേ "തണുപ്പന്‍ പ്രത്യഭിവാദ്യം എന്നെ ചൊടിപ്പിച്ചു. "രമേശ്‌, ആറു മാസം മുന്‍പ് ഒരു വ്യാഴാഴ്ച രാത്രി നീ എന്നെ വിളിച്ചിരുന്നു."
എന്തോ കാര്യമായ ചിന്തയിലായിരുന്നു രമേശ്‌. എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നുപോയി.
"എന്നോട് പേര് വിളിച്ചു സംസാരിക്കാനും "നീ" എന്നു സംബോധന ചെയ്യാനും ആരാണ് നിങ്ങള്‍, പറയൂ "
അപ്പോള്‍ ഏതോ കോണില്‍ മറഞ്ഞിരുന്ന ക്രൂദ്ധനായ ഒരു പരിചാരകന്‍ എന്നെ വാതില്‍ക്കലേക്കു നടത്തിച്ചു. "ശല്യം ചെയ്യാതെ പോ , അദ്ദേഹം സ്ക്രിപ്റ്റെഴുതുകയാണ്."
അയാളുടെ വിരലുകള്‍ എ ന്‍റെ തോള്‍പ്പലകയില്‍ വേദനയെടുപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പോയി.
"രമേശ്‌, ഇന്ന് രാവിലെ കൂടി നീ അയച്ച ഗുഡ് മോണിംഗ് മെസ്സേജാണെന്നെ ഉണര്‍ത്തിയത് "
പരിചാരകന്‍ പ്രവാചകനായി. " അതദ്ദേഹമല്ല"
ഒരിക്കല്‍ കമ്പുട്ടറില്‍ ചാര്‍ത്തിക്കൊടുത്ത നമ്പരുകളിലേക്ക് യന്ത്രം തനിയെ മെസ്സേജയക്കുന്നതാണ്. അമരാവതി ലോഡ്ജിലെ ആ അടഞ്ഞ വാതിലിലേക്ക് കുറേനേരം നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.എന്നെ ഉണര്‍ത്തി യെടുക്കാനെന്നോണം എന്‍റെ നെഞ്ചോടു ചേര്‍ന്നുകിടന്ന ഫോണില്‍ ഒരു മെസ്സേജുകൂടി വിറച്ചു നിന്നു. അത് തുറന്ന എനിക്ക് ഒരജ്ഞാതന്‍റെ നവവത്സരാശംസകള്‍ കിട്ടി.
സാരമില്ല. ഞാന്‍ വന്ന കാര്യം ഇതൊന്നുമായിരുന്നില്ല. കോഴിക്കോട്ടെ എന്‍റെ പ്രസാധകന്‍റെ നമ്പറിലേക്ക് ഞാന്‍ വിരലമര്‍ത്തി. ഞാനൊരു ക്യൂവിലാണെന്ന് കേട്ടു. എനിക്കെത്ര നേരം വേണമെങ്കിലും കാത്തിരിക്കാം. കണക്കു തീര്‍ത്തു കുറച്ചു പണമെങ്കിലും കിട്ടുമല്ലോ. വീണ്ടും വീണ്ടും ഞാന്‍ ക്യൂവിലായി. പിന്നെ അറുത്തു മുറിച്ചു പറയുന്നത് കേട്ടു. 
രമേശിന് മനസ്സിലായില്ല ."രമേശ്‌ നീ എവിടെയാണിപ്പോള്‍. നേരില്‍ കാണണം" ഞാന്‍ അമരാവതി ലോഡ്ജിലെത്തി. ഒരിക്കല്‍ പഴയ പ്രസാധകന്‍ എന്‍റെ നോവലിന്‍റെ കയ്യെഴുത്ത് പ്രതിക്ക് വേണ്ടി കാത്തിരുന്ന അമരാവതി ലോഡ്ജിലെ അതേ മുറി തന്നെ. ഞാന്‍ വാതിലില്‍ മുട്ടി. ക്ഷണം ലഭിച്ചപ്പോള്‍ വാതില്‍ തള്ളിത്തുറന്ന് അകത്തേക്കു പറഞ്ഞു. "നമസ്തേ "തണുപ്പന്‍ പ്രത്യഭിവാദ്യം എന്നെ ചൊടിപ്പിച്ചു. "രമേശ്‌, ആറു മാസം മുന്‍പ് ഒരു വ്യാഴാഴ്ച രാത്രി നീ എന്നെ വിളിച്ചിരുന്നു."എന്തോ കാര്യമായ ചിന്തയിലായിരുന്നു രമേശ്‌. എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നുപോയി."എന്നോട് പേര് വിളിച്ചു സംസാരിക്കാനും "നീ" എന്നു സംബോധന ചെയ്യാനും ആരാണ് നിങ്ങള്‍, പറയൂ "അപ്പോള്‍ ഏതോ കോണില്‍ മറഞ്ഞിരുന്ന ക്രൂദ്ധനായ ഒരു പരിചാരകന്‍ എന്നെ വാതില്‍ക്കലേക്കു നടത്തിച്ചു. "ശല്യം ചെയ്യാതെ പോ , അദ്ദേഹം സ്ക്രിപ്റ്റെഴുതുകയാണ്."അയാളുടെ വിരലുകള്‍ എ ന്‍റെ തോള്‍പ്പലകയില്‍ വേദനയെടുപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പോയി. "രമേശ്‌, ഇന്ന് രാവിലെ കൂടി നീ അയച്ച ഗുഡ് മോണിംഗ് മെസ്സേജാണെന്നെ ഉണര്‍ത്തിയത് "പരിചാരകന്‍ പ്രവാചകനായി. " അതദ്ദേഹമല്ല"ഒരിക്കല്‍ കമ്പുട്ടറില്‍ ചാര്‍ത്തിക്കൊടുത്ത നമ്പരുകളിലേക്ക് യന്ത്രം തനിയെ മെ സ്സേ ജയക്കുന്നതാണ്. അമരാവതി ലോഡ്ജിലെ ആ അടഞ്ഞ വാതിലിലേക്ക് കുറേനേരം നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.എന്നെ ഉണര്‍ത്തി യെടുക്കാനെന്നോണം എന്‍റെ നെഞ്ചോടു ചേര്‍ന്നുകിടന്ന ഫോണില്‍ ഒരു മെസ്സേജുകൂടി വിറച്ചു നിന്നു. അത് തുറന്ന എനിക്ക് ഒരജ്ഞാതന്‍റെ നവവത്സരാശംസകള്‍ കിട്ടി. സാരമില്ല. ഞാന്‍ വന്ന കാര്യം ഇതൊന്നുമായിരുന്നില്ല. കോഴിക്കോട്ടെ എന്‍റെ പ്രസാധകന്‍റെ നമ്പറിലേക്ക് ഞാന്‍ വിരലമര്‍ത്തി. ഞാനൊരു ക്യൂവിലാണെന്ന് കേട്ടു. എനിക്കെത്ര നേരം വേണമെങ്കിലും കാത്തിരിക്കാം. കണക്കു തീര്‍ത്തു കുറച്ചു പണമെങ്കിലും കിട്ടുമല്ലോ. വീണ്ടും വീണ്ടും ഞാന്‍ ക്യൂവിലായി. പിന്നെ അറുത്തു മുറിച്ചു പറയുന്നത് കേട്ടു. " നിന്‍റെ ആള്‍ ഈ സമയം ഒരു വിളിയും സ്വീകരിക്കുന്നില്ലെടാ"പത്തു മിനിട്ട്, അര മണിക്കൂര്‍, ഒരുമണിക്കൂര്‍. വീണ്ടും വീണ്ടും ശ്രമം തുടര്‍ന്നു. പക്ഷെ എന്‍റെ പ്രസാധകന്‍ തിരക്കോടു തിരക്കു തന്നെ.

 

1 comment:

Anonymous said...

good story........... it tells about the mentality of current society....